ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണം. റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്സ് പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മേഖല സീൽ ചെയ്തു. പാക്കിസ്താന്‍ ക്രിക്കറ്റ് ലീഗ് (പിഎസ്എല്‍) മത്സരത്തിന് മുൻപാണ് ആക്രമണം നടന്നത്.
ഇന്ന് രാത്രി എട്ടിനാണ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പെഷ്വാര്‍ സല്‍മിയും കറാച്ചി കിങ്സും തമ്മിലുള്ള മത്സരം നടക്കേണ്ടിയരുന്നത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മത്സരം കറാച്ചി സ്റ്റേഡിയത്തിലേക്ക് മാറ്റി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയാണ്. കൂടാതെ ആക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരുകയാണ്. പാകിസ്ഥാൻ സൂപ്പര്‍ ലീഗിലെ മത്സരം നടക്കുന്നതിന്‍റ മണിക്കൂറുകള്‍ക്ക് മുൻപാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള കിച്ചണ്‍ കോംപ്ലക്സ് തകര്‍ന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.