തിരുവനന്തപുരം: വിവാദങ്ങൾക്ക് ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘കട്ടൻചായയും പരിപ്പുവടയും’ അടുത്തമാസം പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഡി സി ബുക്സിനെതിരെ തുടർനിയമനടപടിക്കൽക്കില്ലെന്നും നിയമപരമായി നടപടികൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു .
2024-ലെ പാലക്കാട്, ചേലക്കര, വയനാട് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ നടന്ന സമയത്തായിരുന്നു ഇ.പി. ജയരാജന്റെ വരാനിരിക്കുന്ന ആത്മകഥയെക്കുറിച്ചുള്ള ഒരു വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചത് , ബുക്കിൽ പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്തെ ഡി.സി. ബുക്‌സിനെതിരെ ജയരാജൻ നിയമനടപടികളും ആരംഭിച്ചിരുന്നു. അതേസമയം വേടനെ കുറിച്ചും ഇ പി ജയരാജൻ പ്രതികരണം നടത്തി. തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയത് നല്ല കാര്യമാണെന്നും വേടൻ നല്ലൊരു സംഗീതജ്ഞനാണെന്നും വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണെന്നും ഇ പി കൂട്ടിച്ചേർത്തു