കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ തലസ്ഥാനത്ത് നിന്ന് തട്ടിയത് 65 ലക്ഷം രൂപ. ടേക്ക് ഓഫ് എന്ന സ്ഥാപനത്തിന്റെ ഉടമ കാർത്തിക പ്രദീപാണ് പണം തട്ടിയത്. തിരുവനന്തപുരത്ത് മാത്രം 53 പേരാണ് തട്ടിപ്പിനിരയായത്.
യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് കാർത്തിക പണം തട്ടിയത്. ജോലി ലഭിച്ചില്ലെങ്കിൽ 90 ദിവസത്തിനകം പണം തിരിച്ചുനൽകാമെന്നും കാർത്തിക കരാറിൽ പറഞ്ഞിരുന്നു. കേസിൽ കഴിഞ്ഞ ദിവസം കാർത്തിക പ്രദീപിന്റെ നിർണായക ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.