ജമ്മുകാശ്മീർ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായി തുടർന്നുകൊണ്ടിരിക്കെ രജൗരിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ജമ്മു സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിലാണ് അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടത്. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. കൂടാതെ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതേസമയം അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായിരുന്നു . പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി .26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും ഇന്ത്യൻ സൈന്യം തകര്‍ത്തു. കൂടാതെ ശ്രീനഗർ, ബാരാമുള്ള, സോപോർ, കുപ്‌വാര എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. പഞ്ചാബ് അതിർത്തി മേഖലയിൽ കനത്ത ആക്രമണശ്രമമാണ് പാകിസ്താന്‍റെ ഭാഗത്തു നിന്നുണ്ടായത്.