ആലപ്പുഴ : ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ജീവനക്കാരി പിടിയിൽ. തത്തംപള്ളി സ്വദേശി ദീപമോൾ കെസിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 80 ലക്ഷത്തോളം രൂപയാണ് ഇവർ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെയാണ് പണം തട്ടിയത്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു തട്ടിപ്പ്. ആലപ്പുഴ നോർത്ത് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.