ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി.നോർവെ നെതർലൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.ഈ മാസം 13 ,മുതൽ 17 വരെയാണ് പര്യടനങ്ങൾ നിശ്ചയിച്ചിരുന്നത്. അതേസമയം ഓപ്പറേഷൻ സിന്ദൂരയിലൂടെ 13 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത് .
നിരപരാധികളായ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും 70 ഭീകരർ ആണ് ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്. അതേസമയം അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.