ശ്രീനഗർ: അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കര, വ്യോമ, നാവിക സേനകൾ സജ്ജമാണ്. ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനുമാണ് സെെനികരുടെ നീക്കം. ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെയും കഴിഞ്ഞ ദിവസം ഭീകരാക്രമണ ഭീഷണി ഉണ്ടായി.
അതേസമയം ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാൻ എല്ലാ സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച അനുവാദം നൽകിത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നൽകുമെന്നും സൈനികർക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.