ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം തുടരുന്നതിനിടെ ജമ്മുവിൽ നുഴഞ്ഞുകേറാൻ ശ്രമിച്ച ഭീകരരെ വധിച്ച് ബിഎസ്എഫ് . പാകിസ്താന്റെ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുമ്പോഴാണ് ഭീകരർ നുഴഞ്ഞുകേറാൻ ശ്രമിച്ചത് . ഇവരെ വധിച്ചതായും ബിഎസ്എഫ് സ്ഥിരീകരിച്ചു. സാംബ അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും അതിനെതിരെ ശക്തമായി ഇന്ത്യ തിരിച്ചടിച്ചിരുന്നു. അതേസമയം പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .
കൂടാതെ പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യൻ ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട് . അതേസമയം ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ സംസാരിച്ചു എന്ന വാർത്തകളും പുറത്ത്ഇ വരുന്നുണ്ട് ഇന്ത്യ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.