തിരുവനന്തപുരം : മുഖ്യമന്ത്രിയോ ഡിജിപിയോ ആണ് തന്റെ കേസിന് പിന്നിലെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. ആരെയും ഭയക്കുന്നിലെന്നും താൻ ആരെക്കുറിച്ചും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷാജൻ സ്‌കറിയ വ്യക്തമാക്കി. ഷര്‍ട്ട് പോലും ധരിക്കാനുള്ള സാവകാശം നല്‍കാതെ തന്നെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച ഇയാൾ പിണറായിസം തുലയട്ടെ എന്ന മുദ്രവാക്യവും വിളിച്ചു.
ജാമ്യം ലഭിച്ചതിനു ശേഷമായിരുന്നു ഇദ്ദേഹം പ്രതികരണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനതപുരം സിറ്റി സൈബര്‍ പോലീസ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അര്‍ദ്ധരാത്രി തന്നെ ഷാജന് ജാമ്യം അനുവദിച്ചത്. അതേസമയം മാഹി സ്വദേശി നൽകിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്.