തിരുവനന്തപുരം: ഇന്ത്യ പാക് സംഘർഷത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം , വിമാനത്താവളങ്ങൾ , കര ,നാവിക വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി. കൂടാതെ ഈ സ്ഥലങ്ങളിലെ നിരീക്ഷണവും ശക്തമാക്കി.
കൂടാതെ കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം വർദ്ധിപ്പിച്ചു. സൈനികത്താവളങ്ങൾക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല ഷിപ്‌യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു. ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിലെല്ലാം നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.