തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്. അതേസമയം നിപ്പ രോഗം ഉണ്ടെന്ന് സംശയിച്ച 42കാരിക്ക് ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രീ വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയിലുള്ള രോഗിക്ക് ആന്റിബോഡി നല്‍കും. എന്നാൽ ഇവർ വീട്ടില്‍ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി .
ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് അന്വേഷിച്ച് വരുകയാണ് . കൂടാതെ രോഗ ബാധിത മേഖലയായ വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും, മാറാക്കര- എടയൂര്‍ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും . കൂടാതെ ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകളും പരിശോധിച്ചിരുന്നു എന്നാൽ പരിശോധന ഫലം ആദ്യഘട്ടം നെഗറ്റീവായിരുന്നു . അതേസമയം മലപ്പുറത്ത് ഇത് മൂന്നാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്.