ന്യൂഡൽഹി : പാക്കിസ്ഥാനെതിരായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
സർവകക്ഷി യോഗത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ തലവൻ മസൂർ അസറിന്റെ അനിയൻ അബ്‍ദുൾ റൗഫ്അസർ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . സർവകക്ഷി യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികളും പ്രതിരോധ മന്ത്രി വിശദീകരിച്ചു.
പ്രതിരോധ മന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തിരുന്നു . പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞിരുന്നു . സര്‍വകക്ഷിയോഗത്തിന് ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. അതേസമയം പാക്ക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ കുട്ടികളടക്കം 13 നാട്ടുകാര്‍ കൊല്ലപ്പെട്ടെന്നും 44 പേര്‍ക്ക് പരുക്കേറ്റെന്നും സ്ഥിരീകരിച്ചു.