ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ദില്ലിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാർത്താ സമ്മേളനം പുരോഗമിക്കുകയാണ്. ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി വിശദീകരണം ആരംഭിക്കുന്നത്.
പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവരും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ചോദ്യങ്ങൾ ചോദിക്കാൻ പാക്കിസ്ഥാന് അനുവാദമില്ലല്ലെന്ന് ആരംഭത്തിലെ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.