പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ലഷ്‌കര്‍ കമാന്‍ഡര്‍ മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാൻ ഗാർഡ് ഓഫ് ഓണര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. മെയ് 7 നായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണത്തെ തുടർന്ന് പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ തകർന്നത്. ഈ ആക്രമണത്തിലാണ് മുദാസര്‍ ഖാദിന്‍ ഖാസി ഉൾപ്പടെ നിരവധി ഭീകരർ കൊല്ലപ്പെട്ടത് . ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസ്ഹര്‍, ഖാലിദ് , മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ഈ ഭീകരര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളിലെ ഏറ്റവും ഉന്നത വ്യക്തികളില്‍ ചിലരായിരുന്നു. അതേസമയം കൊല്ലപ്പെട്ട മുദാസര്‍ ഖാദിന്‍ ഖാസി യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന ജമീല്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന കൂട്ടാളിയും ഫണ്ട് ശേഖരണക്കാരനുമായിരുന്നു.