ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് നേരത്തെ പറഞ്ഞ ക്വാജ ആസിഫ്, ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്ന് പറയുന്നു. ഇന്ത്യയുടെ തുടർ നീക്കങ്ങൾ അവസാനിപ്പിച്ചാൽ സൈനിക നടപടി നിർത്തിവെക്കാമെന്നാണ് ക്വാജ ആസിഫ് പറഞ്ഞു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
അതേസമയം പാകിസ്താനിലെ സാധാരണക്കാർക്ക് ജീവഹാനി ഉണ്ടാകാതിരിക്കാൻ സൈന്യം ശ്രദ്ധിച്ചിരുന്നെന്നും ഒരു സിവിലിയനും പരിക്കേറ്റിട്ടില്ലെന്നുമാണ് വിംഗ് കമ്മാണ്ടർ വ്യോമിക സിംഗ് അറിയിച്ചത്. ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.