ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സൈറ്റുകളിൽ അതിക്രമിച്ചു കയറിയതായി അവകാശ വാദമുന്നയിച്ച് പാക് ഹാക്കർ ഗ്രൂപ്പ്. ഹാക്കിങ് വിവരം അറിഞ്ഞതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ ടാങ്കുകളും കവചിത വാഹനങ്ങളും നിർമ്മിക്കുന്ന പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിന്റെ വെബ്‌സൈറ്റ് തിങ്കളാഴ്ച നീക്കം ചെയ്തു.
മിലിട്ടറി എഞ്ചിനീയർ സർവീസസിന്റെയും മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെയും ഡാറ്റ കൈവശപ്പെടുത്തിയതായും പാക് ഗ്രൂപ്പ് അവകാശപ്പെട്ടു. ഇതോടെ സൈബർ സുരക്ഷാ വിദഗ്ധരും ഏജൻസികളും വെബ്സൈറ്റുകൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.