കൊല്ലം : പുനലൂരിൽ പേവിഷബാധയേറ്റ് ഏഴുവയസ്സുക്കാരി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്ന് കുടുംബം. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും കുട്ടിയുടെ അമ്മ ഹബീറ പറഞ്ഞു.
ആശുപത്രി അധികൃതർ ചികിത്സ വൈകിപ്പിച്ചെന്നും കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറ്റാതെ ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചു എന്നും കുട്ടിയുടെ ‘അമ്മ ആരോപിക്കുന്നു. വാക്സിനെടുത്തിട്ടും മകൾക്ക് എങ്ങനെ മരണം സംഭവിച്ചെന്നും’അവർ ചോദിച്ചു. ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുതെന്നും ഹബീറ പറഞ്ഞു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്നാണ് പേവിഷബാധ കുട്ടിയിൽ സ്ഥിതിക്കരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു കുട്ടി മരിച്ചത് .