പാലക്കാട്: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസിൽ പരാതിയുമായി ഗായിക നഞ്ചമ്മ. പാലക്കാട് ജില്ലാ കലക്ടറെ കണ്ടാണ് നഞ്ചമ്മ രേഖാമൂലം പരാതി കെെമാറിയത്. ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടും അവകാശമുന്നയിച്ച് വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
നാലേക്കര്‍ ഭൂമി മറ്റൊരാള്‍ തട്ടിയെടുത്തു. അതില്‍ അഗളി കോടതിയുടെ അനുകൂല വിധിയുണ്ടായി. വ്യാജ നികുതി രസീത് ഉപയോഗിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പിന്നീട് തെളിയുകയും ചെയ്തു. എന്നാൽ തനിക്ക് ആ ഭൂമിയിൽ കൃഷി ചെയ്യാൻ പോലും കഴിയുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് ഇവര്‍ വീണ്ടും വീണ്ടും മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.
തനിക്ക് കൃഷി ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് നഞ്ചമ്മയുടെ പരാതി. ”എല്ലാം ശരിയാക്കാമെന്നാണ് കളക്ടര്‍ പറഞ്ഞത്. എനിക്ക് എന്റെ ഭൂമി തിരിച്ചു കിട്ടണം. നമ്മള് അതിൽ ജീവിക്കുന്നവരാണ്. ഞങ്ങളുടെ മണ്ണാണത്. അത് ഞങ്ങള്‍ക്ക് തിരിച്ചുകിട്ടണമെന്നാണ് നഞ്ചമ്മയുടെ ആവശ്യം.