ന്യൂഡൽഹി: പാകിസ്ഥാനെതിരായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന മിന്നലാക്രമണത്തില്‍ ജെയ്‌ഷെ തലവൻ മുഹമ്മദിന് കനത്ത തിരിച്ചടി. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ജെയ്‌ഷെ തലവൻ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും മസൂദ് അസറിന്റെ സഹോദരനുമായ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയ ബഹാവല്‍പൂരിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതായി ഇന്നലെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടെന്ന് വാർത്ത വന്നത്. അല്‍ഖ്വയ്ദ ഭീകരന്‍ ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിനായി കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻ അബ്ദുള്‍ റൗഫ് അസറായിരുന്നു.