ഇന്ത്യ പാക് സംഘർഷങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതില്‍ മാപ്പ് പറഞ്ഞ് സംവിധായകൻ ഉത്തം മഹേശ്വരി.സിനിമ പ്രഖ്യാപിച്ച സമയം ശരിയായില്ല ,സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇതെന്നുമുള്ള വിമർശനങ്ങളായിരുന്നു സംവിധായകൻ ചിത്രത്തെ കുറിച്ച് സംസാരിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നത് .
ഇതിന് പിന്നാലെയാണ് സംവിധായകൻ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പരസ്യമായി മാപ്പ് പറഞ്ഞത്. താൻ പണത്തിനോ പ്രശസ്തിക്കോ അല്ലെങ്കിൽ ആരെയെങ്കിലും വിഷമിപ്പിക്കാനോ ആയിരുന്നില്ല മറിച്ച് രാജ്യത്തോടും സൈനികരോടുമുള്ള സ്‌നേഹവും ബഹുമാനവും അറിയിക്കാനായിരുന്നുവെന്നും സിനിമ പ്രഖ്യാപിച്ചത് എന്നു ഉത്തം മഹേശ്വരി പറയുന്നു. ആരുടെയെങ്കിലും മനസ് വേദനിച്ചെങ്കില്‍ ഇതൊരു മാപ്പ് അപേക്ഷയായി കണക്കാക്കണം എന്നും വിഡിയോയിൽ ഉത്തം പറയുന്നു. മാപ്പിനോടൊപ്പം തന്നെ നരേന്ദ്രമോദിയോടുള്ള നന്ദിയും സംവിധായകന്‍ അറിയിക്കുന്നുണ്ട് .