ഇടുക്കി : സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്തിയത് 8000 പേർക്കാണ് മാത്രമാണ് ഇന്ന് നടക്കുന്ന പരിപാടിയിൽ പ്രവേശനം.അതേസമയം പരിപാടിയുടെ സുരക്ഷക്കായി 200 പൊലീസുകാരെ നിയോഗിക്കും.
ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്ക്കൂൾ ഗ്രൗണ്ടിലാണ് വേടന്‍റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. വേണ്ടി വന്നാലേ സ്ഥലത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണ വിധേയമല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചിയിൽ വേദന താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയത്. എന്നാൽ കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് ശേഷമാണ് വേടൻ വീണ്ടും പരിപാടിയിലെത്തുന്നത്.