തൃശ്ശൂർ: 15 കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം പെൺകുട്ടി രക്ഷപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലിൽ പൊലീസ് പരിശോധന പുരോഗമിക്കുന്നു. ചാലക്കുടി പള്ളിയിൽ വേദപാഠം പഠിക്കാനെത്തിയ പെൺകുട്ടിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് മൊഴി നൽകിയിരിക്കുന്നത്.
കാറിലെത്തിയ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം വി.ആർ പുരത്ത് വച്ച് അക്രമികളിൽ നിന്ന് രക്ഷപെട്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ആരംഭിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.