കൊച്ചി:137 വര്‍ഷത്തെ പാരമ്പര്യമുള്ള നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യേര്‍ഡ്, റിഡീമബിള്‍ വിഭാഗത്തില്‍ പെട്ട ആയിരം രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 350 കോടി രൂപ സമാഹരിക്കും. രണ്ടായിരം കോടി രൂപയാവും ഇതിന്റെ മൊത്തം പരിധി. കമ്പനിയുടെ പതിനേഴാമത് എന്‍സിഡി വിതരണമാണിത്.
100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും ഗ്രീൻ ഷൂ ഓപ്ഷനിലൂടെ 250 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാവും ആകെ 350 കോടി രൂപ ശേഖരിക്കുക. ആയിരം രൂപ വീതം മുഖവിലയുള്ള ഈ എന്‍സിഡികള്‍ 2024 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ പത്തു വരെയാവും പൊതുജനങ്ങള്‍ക്കു വാങ്ങാനാവുക. കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റേയോ ഓഹരി അനുവദിക്കല്‍ കമ്മിറ്റിയുടേയോ തീരുമാനമനുസരിച്ചും സെബിയുടെ 33 എ റെഗുലേഷന് അനുസരിച്ചുള്ള ആവശ്യമായ അനുമതികളുടെ അടിസ്ഥാനത്തിലും ഇതു നേരത്തെ തന്നെ അവസാനിപ്പിക്കാനും സാധിക്കും.

ട്രാഞ്ച് ഒന്നിനു കീഴിലുള്ള ഈ എന്‍സിഡികള്‍ 24, 36, 60, 72, 90 മാസ കാലാവധികള്‍ ഉള്ളതും പ്രതിമാസ, വാര്‍ഷിക രീതികളിലോ അല്ലെങ്കില്‍ കാലാവധിക്കു ശേഷമോ യീല്‍ഡ് നല്‍കുന്നതും ആയിരിക്കും.I, II, III, IV, V, VI, VII, VIII, IX, X, XI, XII ,XIII ഇവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുക്കാം. 9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെ പ്രതിവർഷ ഫലപ്രദ യീല്ഡാവും ഉണ്ടാകുക. ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങാണ് ഇതിനുള്ളത്. ബിഎസ്ഇയുടെ കടപത്ര വിപണി വിഭാഗത്തില്‍ ഇതു ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടര്‍ വായ്പ, ഫിനാന്‍സിങ്, കമ്പനിയുടെ നിലവിലുള്ള വായ്പാ തുകയും പലിശയും തിരിച്ചടക്കല്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.
ആകർഷകമായ പലിശ നിരക്കുകൾ, നിക്ഷേപകർക്കുള്ള കാലാവധി ഓപ്ഷനുകൾ, പലിശ പേഔട്ട് ഓപ്ഷനുകളിലെ സൗകര്യം എന്നിവയുമായി വരുന്ന എന്‍സിഡികളുടെ പുതിയ സീരീസ് പങ്കിടുന്നതിൽ തങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ രാജ്യത്തെ 3700-ല്‍ പരം ബ്രാഞ്ചുകള്‍ വഴിയോ വീട്ടിലിരുന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന തങ്ങളുടെ മൊബൈല്‍ ആപ്പ് വഴിയോ(5 ലക്ഷം രൂപ വരെ) നിക്ഷേപം നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.