വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അഞ്ചു മാസം തുടർച്ചയായി 173 രൂപയുടെ വര്‍ധന ഉണ്ടായതിന് ശേഷമാണ് ആദ്യമായി വില കുറച്ചത്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1804 , മുംബൈ 1756, ചെന്നൈ 1966, കൊല്‍ക്കത്ത 1911 എന്നിങ്ങനെയാണ് നഗരങ്ങളിലെ പുതുക്കിയ സിലിണ്ടർ വില. വിമാന ഇന്ധന വിലയിലും കുറവ് വന്നു. ഒരു കിലോലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 1400ലധികം രൂപയാണ് കുറച്ചത്. മാറ്റം വരുത്തിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.