പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60 ആയി. 51 പേരാണ് ഇതുവരെ അറസ്റ്റിലായത്. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ഇതിനോടകം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലധികം കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍ പറഞ്ഞു.പ്രതികളിലൊരാളെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി.
അതെസമയം, പ്രതികളിലൊരാള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. പ്രതികളില്‍ അഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. കൂടാതെ പിന്നാക്ക വിഭാഗത്തില്‍ ഉൾപ്പെടാത്തവർക്കെതിരെ പോക്സോക്ക് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.
13 വയസു മുതൽ അഞ്ചുവർഷക്കാലം വരെ പെൺകുട്ടി നേരിട്ട ലൈംഗിക ചൂഷണം, അത് സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയതിൽ നിന്നാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് പല സ്റ്റേഷനുകളിലായി പൊലീസ് കേസ് രജിസ്റ്റ്റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു.