മലപ്പുറം: കൊണ്ടോട്ടിയിലെ ഷഹാന മുംതാസിന്റെ ആത്മഹത്യയിൽ സ്വയമേധയ കേസെടുത്ത്സംസ്ഥാന വനിതാകമ്മീഷന്. നിറത്തിന്റെ പേരില്‍ ഭർതൃ വീട്ടിൽ നിന്നും തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെത്തുടര്‍ന്ന് തൂങ്ങിമരിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോൾ തന്നെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മിഷന് ഡയറക്ടര്‍ക്കും സി.ഐ.ക്കും കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നൽകി. പോലീസിന്റെ റിപ്പോർട്ടും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷഹാനയുടെ കബറടക്കം കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദില്‍ നടത്തി. പിതാവ് പാറശ്ശേരി ബഷീര്‍, മാതാവ് ഷെമീന, മറ്റു ബന്ധുക്കള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.കഴിഞ്ഞ മേയ് 27-നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും നിക്കാഹ്. 20 ദിവസത്തിന് ശേഷം വാഹിദ് ഗള്‍ഫിലേക്ക് പോയി. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും അവഹേളിച്ചു എന്നാണ് ആരോപണം.