ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്കാന് ഇ.പി.എഫ്.ഒ. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്കാന് ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്കി.
കേന്ദ്ര തൊഴില്‍ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, തൊഴിലുടമ, ജീവനക്കാര്‍ എന്നിവരുൾപ്പെടുന്ന പ്രതിനിധികളാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)ആണ് ഓരോ വര്‍ഷത്തെയും പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഏറ്റവും കൂടുതല്‍ പലിശ 2018-19 സാമ്പത്തിക വര്‍ഷമാണ് നല്‍കിയത്. 8.65 ശതമാനം. 2019-20 വര്‍ഷത്തില്‍ 8.50 ശതമാനവും 2021-22ല്‍ 8.1 ശതമാനവും പലിശ ആയിരുന്നു നൽകിയിരുന്നത്.