ജെറുസലേം: ഗാസ വെടിനിർത്തൽ കരാർ പ്രകാരം 183 പലസ്തീൻ തടവുകാർക്കും മൂന്ന് ഇസ്രയേൽ ബന്ദികൾക്കും കൂടി മോചനം. കരാർ അടിസ്ഥാനത്തിൽ ഇന്ന് 3 ഇസ്രയേൽ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും വിട്ടയക്കുകയായിരുന്നു.
അതെസമയം ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ബന്ദികളെ കൈകാര്യം ചെയ്തത് എന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂർണ വിജയമെന്ന നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.