മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി പരമ്പരയിൽ അപൂര്‍വ നേട്ടവുമായി ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് താരം. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്.
ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡ് ബുംറ സ്വന്തമാക്കി. 20-ന് താഴെ ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് ബുംറ. 44-ാം ടെസ്റ്റ് മത്സരത്തിലാണ് ബുംറയുടെ ഈ നേട്ടം. വിന്‍ഡീസ് താരങ്ങളായ മാല്‍ക്കം മാര്‍ഷല്‍ (20.9), ജോയല്‍ ഗാര്‍നര്‍ (21.0), കേര്‍ട്ലി ആംബ്രോസ് (21.0) എന്നിവരെ പിന്നിലാക്കിയാണ് താരം നേട്ടം സ്വന്തമാക്കിയത്.