തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവ് വി. എസ്. അച്ചുതാന്ദനെ പാർട്ടി സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവ് ആക്കി കൊണ്ടുള്ള തീരുമാനം പുറത്തുവിടുക. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം വിശ്രമത്തില്‍ ആണെങ്കിലും വിഎസിനെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും ക്ഷണിതാവ് ആക്കിയിരുന്നു. ഇത്തവണ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിതാക്കളുടെ പട്ടികയില്‍ വി. എസിൻ്റെ പേര് ഉണ്ടായിരുന്നില്ല.
എന്നാൽ, പ്രായപരിധി മൂലം സംസ്ഥാന സമിതിയിൽ നിന്നൊഴിഞ്ഞ എ.കെ. ബാലൻ എകെജി സെൻ്റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. പി. കെ. ശ്രീമതിയെയും പാർട്ടി സെൻ്ററിൽ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനൊക്കെ അന്തിമ തീരുമാനെ എടുക്കുന്നത് പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ടായിരിക്കും. കേരളത്തിൻ്റെ വിപ്ലവ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ് വിഎസ്സിന്റെത്. ശാരീരിക അവശതകള്‍ മൂലം പൊതുവേദികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്.