കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.2018 ൽ തകർന്നുകൊണ്ടിരുന്ന അനിൽ അമ്പാനിയുടെ കമ്പനിയിൽ 60 കോടി രൂപയുടെ നിക്ഷേപം നടത്തി. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നു ഈ നടപടി. 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. പലിശ അടക്കം 101 കോടി തിരിച്ചുകിട്ടേണ്ടിടത്ത് ലഭിച്ചത് വെറും ഏഴുകോടി മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെഎഫ്സി .ഈ പണമാണ് അംബാനിക്ക് നൽകിയത്. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട് . കൈകൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയത്. കെഎഫ്സി ഉദ്ദേശ ലക്ഷ്യം തന്നെ ആട്ടിമറിച്ചാണ് നിക്ഷേപം നടത്തിയത്.
ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ തട്ടിപ്പാണതെന്നും വി ഡി സതീശൻ. മൂന്ന് വർഷം ഈ നിക്ഷേപ വിവരം മറച്ചു വെച്ചു. 21-22വാർഷിക റിപ്പോർട്ടിൽ മാത്രമാണ് റിലേയൻസ് കമ്പനിയിൽ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത്. അതിനു മുമ്പുള്ള രണ്ടു വർഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ കൊടുത്തത്. ഇടപാടിന് പിന്നിൽ കോടികളുടെ കമ്മീഷനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു