കോതമംഗലം: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. സംഭവത്തിൽ കോതമംഗലം നെല്ലിക്കുഴിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ (33), ഭാര്യ അനീഷ (23) എന്നിവരെ പോലീസ് കസ്റ്റയിൽ എടുത്തു.
കുട്ടിയുടെ രണ്ടാനമ്മ അനീഷ പിതാവ് അജാസ് ഖാന് എന്നിവര്‍ക്ക് പുറമേ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. ഇന്നലെ രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു മുറിയിലും അനീഷയുടെ രണ്ടര വയസ്സുള്ള കുഞ്ഞും മുസ്ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. പിന്നീട് കുഞ്ഞ് അനങ്ങുന്നില്ലായെന്നും പറഞ്ഞ് സമീപവാസികളെ അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് ക്ഷതവും കണ്ടു.തുടര്‍ന്ന് മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.