ടുണിസ്: കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 27 മരണം. അപകടത്തിൽ 87 പേരെ രക്ഷപ്പെടുത്തി. ടുണീഷ്യയിലാണ് സംഭവം. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയൻ കടൽ കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.ടുണീഷ്യ കോസ്റ്റ് ഗാർഡാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഫാക്സ് നഗരത്തിന് സമീപമാണ് ബോട്ടുകൾ മുങ്ങിയത്. ഇതേ പ്രദേശത്ത് തന്നെ കഴിഞ്ഞ മാസവും ടുണീഷ്യയുടെ തീരസംരക്ഷണ സേന 30 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. യൂറോപ്പിലേക്ക് പോകുമ്പോഴാണ് ബോട്ട് മുങ്ങിയത്. ടുണീഷ്യയെ കുടിയേറ്റ പ്രതിസന്ധി പിടിമുറുക്കുകയാണ്. യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടിയാണ് അനധികൃതമായി ബോട്ടുകളിൽ പോകുന്നത്.