ലക്നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ രാഘവേന്ദ്ര വാജ്പേയ് (36) വെടിയേറ്റ് മരിച്ചു. അജ്ഞാതസംഘമാണ് വാജ്പേയെ വെടിവെച്ചത്. ലക്നൗ-ഡല്‍ഹി ദേശീയപാതയിലുള്ള ഹെംപുര്‍ റെയില്‍വേ ക്രോസിന് സമീപം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ അജ്ഞാതസംഘം വാജ്പേയുടെ ബൈക്കിടിച്ച് വീഴ്ത്തിയതിനു ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പത്തുദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വാജ്പേയ്ക്ക് വധഭീഷണി ലഭിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.