ഇറോഡ് : സേലം-കോയമ്പത്തൂർ ദേശീയപാതയില്‍ നടുറോഡില്‍ കാർ തടഞ്ഞ് നിർത്തി ഭാര്യയുടെ മുന്നില്‍വെച്ച് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കുപ്രസിദ്ധ ഗുണ്ടയായ ചാണക്യ എന്നറിയപ്പെടുന്ന ജോണ്‍ എന്നയാളെയാണ് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ നാല് പേർ പിടിയിലായി. ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. രക്ഷപെട്ട പ്രതികള്‍ക്കായി ചിത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
സേലത്തെ പൊലീസ് സ്റ്റേഷനില്‍ ഒപ്പുവെച്ച് മടങ്ങുമ്പോഴായിരുന്നു ജോണിനെ ഇവർ കൊലപ്പെടുത്തുന്നത്. ഈറോഡ് ടൗണിലെ ദേശീയപാതയില്‍ വെച്ച് വാഹനം തടഞ്ഞുനിർത്തി ശേഷം വാഹനം തകർക്കുകയും അതിനുള്ളില്‍വെച്ച് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. ജോണ്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു എട്ടംഗസംഘം മടങ്ങിയത്.
ജോണിന്റെ ഭാര്യ ശരണ്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിയട്ടുണ്ട്. ഇവരുടെ കൈവിരലുകള്‍ അറ്റുപോയി. ഇയാളുടെ മൃതദേഹം ഈറോഡ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.