മുംബൈ: ഒരാഴ്ചയ്ക്കിടെ അമ്പതോളം പേരില്‍ അസാധാരണ മുടികൊഴിച്ചിലുണ്ടായതോടെ മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങൾ നിരീക്ഷണത്തില്‍. ബുല്‍ധാന ജില്ലയിലെ ബൊര്‍ഗാവ്,ഹിങ്ക്ന, കല്‍വാദ് തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം കണ്ടുപിടിച്ചത്.കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താല്‍ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്.
പ്രദേശത്തെ ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.പെട്ടെന്ന് മുടികൊഴിയാന് തുടങ്ങുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഗ്രാമീണര്‍ ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. നിലവില്‍ അമ്പതോളം പേര് ഈ അവസ്ഥ നേരിടുന്നുണ്ട്. ഇവരുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.പരിശോധനാഫലം എത്തിയാല്‍ മാത്രമേ എന്താണ് യാഥാര്‍ഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
സംഭവം വലിയ ചര്‍ച്ചയായതോടെ ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണവും കൂടി. നിരവധി പേര് ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചെറിയ കുട്ടികളുൾപ്പെടെയുള്ളവർക്ക് മുടി ചെറുതായി വലിക്കുമ്പോള്‍ തന്നെ പറഞ്ഞുപോരുന്നത് വീഡിയോയില്‍ വ്യക്തമാണ്.