ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തുടങ്ങിയ ബജറ്റ് പ്രസംഗത്തിൽ സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്ന് പ്രഖ്യാപനം.
എന്നാൽ ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല എന്നും ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത് എന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ശമ്പളപരിഷ്കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം നടത്തി. കൂടാതെ വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.