ന്യൂഡൽഹി : കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലാണ് തടവുശിക്ഷ കോടതി വിധിച്ചിരിക്കുന്നത് . കലാപത്തിൽ ജസ്വന്ത് സിങ്, മകന് തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.
കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും, കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും, കൂടാതെ ഗുരുതരമായ നാശനഷ്ടം വരുത്തിവയ്ക്കാന് ഉദ്ദേശിച്ചുള്ള കുറ്റകരമായ നരഹത്യയ്ക്ക് സെക്ഷന്‍ 308 പ്രകാരം ഏഴ് വര്‍ഷം തടവും റോസ് അവന്യൂ കോടതി വിധിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ഡല്‍ഹി കന്റോണ്‍മെന്റ് കലാപക്കേസില്‍ കോടതി ശിക്ഷിച്ച ജീവപര്യന്തം തടവുശിക്ഷ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.കേസിലെ പ്രതിയായ സജ്ജന്‍കുമാറിന് ഇതു രണ്ടാം ജീവപര്യന്തം തടവുശിക്ഷയാണിത്.