കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ശ്യാമ പ്രസാദിന്റെ കൊലപ്പെടുത്തിയ പ്രതി ജിബിൻ ജോർജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളുവെടുപ്പിനായി എത്തിച്ച പ്രതി തെല്ലും കൂസലിലയത്തെയാണ് കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നൽകിയത്. മുഖം മിനുക്കിയും മുടി ഒതുക്കിയും ക്യാമറകൾക്ക് മുഖം കൊടുത്തുമാണ് പ്രതി ജിബിൻ ജോർജ് കൂസലില്ലാതെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പൊലീസിന് വിഷാദിക്കരിച്ച് കൊടുത്തത്.
മുന്പും ഇയാൾക്ക് എതിരെ പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ് കോക്കാടൻ എന്ന് വിളിക്കുന്ന ജിബിൻ. തെളളകത്തെ ബാർ ഹോട്ടലിന് സമീപം എംസി റോഡിലുളള സാലി ശശിധരൻ എന്നയാളുടെ കടയിലാണ് കഴിഞ്ഞ ദിവസം തർക്കമുണ്ടായത്. ഇത് പരിഹരിക്കാനായി ശ്യാമ പ്രസാദ് അങ്ങോട്ട് എത്തിയപ്പോഴാണ് ജിബിൻ ജോർജ് ആക്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുമ്പോൾ ജിബിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു.