പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് സ്ഥലംമാറ്റവും കാരണം കാണിക്കല്‍ നോട്ടിസും. തിരുവല്ല എസ്.എച്ച്.ഒ ആയിരുന്ന ബി.സുനില്‍ കൃഷ്ണനെതിരെയാണ് നടപടി. തിരുവല്ല ഡി.വൈ.എസ്.പിയാണ് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പി സംഭവത്തില്‍ വിശദീകരണം തേടുകയായിരുന്നു.
മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം ബോധപൂർവം മറച്ചുവെച്ച്, ശബരിമലയില്‍ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എച്ച്.ഒ അനുമതി തേടിയത് എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകള്‍ ബോധപൂർവം മറച്ചുവെച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടൻ മോഹൻലാല്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്