കണ്ണൂർ: കേരള പോലിസിന്റെ പ്രതാപകാലത്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്ന വിങ് ബാക്ക് പയ്യന്നൂർ അന്നൂരിലെ എം.ബാബുരാജ് (60) നിര്യാതനായി. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.
1964-ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമില്‍ അംഗമായിരുന്നു. പയ്യന്നൂർ ടൗണ്‍ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകള്‍ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
1986-ല്‍ ഹവില്‍ദാറായി കേരള പോലീസില്‍ ചേർന്നു. യു. ഷറഫലി, വി.പി. സത്യൻ, ഐം.എം വിജയൻ , സി.വി പാപ്പച്ചൻ, കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിൻറെ ആദ്യ ഇലവനില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. 2008ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. പിതാവ്: പരേതനായ നാരായണൻ. മാതാവ്: എം. നാരായണി. ഭാര്യ: യു. പുഷ്പ. മക്കള്‍: എം. സുജിൻ രാജ്, എം. സുബിൻ രാജ്. മരുമകള്‍: പ്രഗതി സുജിൻ രാജ്. സഹോദരങ്ങള്‍: എം. അനില്‍ കുമാർ (റിട്ട. ഹവില്‍ദാർ), അനിതകുമാരി, പരേതനായ വേണുഗോപാല്‍. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍.