പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിനെത്തിയ ദമ്പതികളടക്കമുള്ള സംഘത്തെ അതിക്രൂരമായി മർദ്ദിച്ച് പോലീസ്. വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഘം സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് ദമ്പതികൾ അടക്കം ഉള്ള സംഘം ആരോപിക്കുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.
സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചതെന്നും പിന്നാലെ സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ മര്‍ദ്ദിച്ചെന്നും സംഘം ആരോപിച്ചു.പൊലീസുകാരില്‍ കുറച്ചുപേര്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നും മർദ്ദനത്തിനിരയായ ഒരു സ്ത്രീ പറഞ്ഞു .ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയതെന്നും ആളുമാറി വിവാഹ സംഘത്തിന് നേരെ ലാത്തിവീശുകയായിരുന്നുവെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.