എൺപത്തി രണ്ടാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് മികച്ച ഇംഗ്ലീഷ് ഇതരഭാഷ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി.മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു ചിത്രം നോമിനേറ്റ് ചെയ്തത് .ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാഗത്തിൽ പുരസ്കാരം നേടിയത്. സംവിധാന മികവിന് പായൽ കപാഡിയയ്ക്കും പുരസ്കാരം നഷ്ടമായി. ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്.
പ്രഭ എന്ന നഴ്സിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തിയത്. കാൻ ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രിക്സ് പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു. ഇരുപത്തി ഏഴ് വിഭാഗങ്ങളിലാണ് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ഉള്ളത്. ഇതിൽ നാല് അവാർഡുകൾ എമിലിയ പെരേസ് എന്ന ചിത്രത്തിനാണ് ലഭിച്ചിരിക്കുന്നത്.