തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തേക്കാണ് അഫാനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സഹോദരൻ അഹ്സാനെയും പെൺ സുഹൃത്തായിരുന്ന ഫർസാനയെയും കേസിൽ അഫാനെ നാളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.