കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സർക്കാർ നടത്തിയ സാലറി ചലഞ്ചിൽ ആകെ കിട്ടിയത് 231 കോടി രൂപ. എന്നാൽ സർക്കാർ സാലറി ചലഞ്ചിലൂടെ പ്രതീക്ഷിച്ചിരുന്നത് 500 കോടി രൂപയാണ്.
മാർച്ച് പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലിന്റോ ജോസഫ് എംഎൽഎയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. 2024, 2025 വർഷങ്ങളിലായി ഓരോ വകുപ്പിൽനിന്ന് ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെ
ഉള്ളവയും സ്പാർക്ക് മുഖേന ശമ്പളം വാങ്ങുന്നവരുടെ കണക്കും അല്ലാത്തവരുടെ വിഹിതവും വിശദീകരിച്ചിട്ടുണ്ട്.