തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പിന്റെ ശുപാർശ. നിലവിൽ 10 ലക്ഷം രൂപയാണ് കൊടുക്കുന്നത്. എന്നാൽ 14 ലക്ഷമായി ഉയർത്തിയ തുകയിൽ 10 ലക്ഷം രൂപ വനം വകുപ്പിന്റെ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ദുരന്തനിവാരണ നിധിയിൽ നിന്നും നൽകണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്.
ചർച്ചകൾക്കൊടുവിൽ നാലു ലക്ഷം രൂപ ദുരന്തനിവാരണ നിധിയിൽനിന്ന് കൊടുക്കാൻ തീരുമാനമായി. പക്ഷേ, വനംവകുപ്പ് വിഹിതം ആറുലക്ഷമേ നൽകാവൂ. നാലുലക്ഷം ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതംകൂടി ചേർത്ത് മുൻപത്തെപ്പോലെ സഹായം 10 ലക്ഷമായി നിജപ്പെടുത്തി . 14 ലക്ഷമെങ്കിലും നൽകണമെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചു നിൽക്കുകയാണ് ജനവികാരവും രാഷ്ട്രീയസമ്മർദവും കണക്കിലെടുത്ത് വനംവകുപ്പിന്റെ ശുപാർശ അംഗീകരിക്കപ്പെട്ടേക്കും.