മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. തെർമൽ ഡ്രോൺ ഉപയോഗിച്ചാകും തിരച്ചിൽ നടത്തുക . കൂടാതെ തിരച്ചിലിനായി മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും
സ്ഥലത്ത് എത്തിക്കും. പ്രേദേശത്ത് കടുവക്കായി ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു . മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. കൂടാതെ ഇത്തരം ആക്രമണങ്ങൾ തടയാൻ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ .