കൊല്ലം: കൊല്ലം സ്വദേശിനിയായ വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിൽ തീരുമാനം ആകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകിയിരിക്കുന്നത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. കഴിഞ്ഞ മാസം 30ന് പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി കിരൺ കുമാറിന് പരോള്‍ അനുവദിച്ചു. 2021 ജൂണിലാണ് വിസ്മയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.