ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി അംബാനി. കഴിഞ്ഞ ഒരു വർഷം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 1 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആസ്തിമൂല്യത്തിൽ ഇങ്ങനെ കുറവ് സംഭവിക്കാൻ പ്രധാന കാരണം കടബാധ്യതകൾ വർധിച്ചതാണ്. എന്നാൽ ഏറ്റവും പുതിയ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025ൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം നില നിർത്താൻ അംബാനിക്ക് സാധിച്ചിട്ടുണ്ട്. 100 ബില്യൺ ഡോളർ അഥവാ 8.6 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം.
എന്നാൽ ഇന്ത്യയിലെ ധനികരിൽ രണ്ടാം സ്ഥാനം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നില നിർത്തി. അദാനിയുടെ ആസ്തി മൂല്യത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഒരു ലക്ഷം കോടിയുടെ വർധനയാണുണ്ടായത്. അതേ സമയം എച്ച്.സി.എൽ ടെക് ഉടമ ശിവ് നാടാരുടെ മകൾ റോഷ്നി നാടാർ 3.5 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ ലോകത്തെ അഞ്ചാമത്തെ ധനികയായ വനിതയായി. ഹുറൂൺ റിച്ച് ലിസ്റ്റിൽ ടെസ്ല സി.ഇ.ഒ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി മൂല്യം 189 ബില്യൺ ഡോളറിൽ നിന്ന് 82% വർധന നേടി 420 ബില്യൺ ഡോളറുകളിലാണ് എത്തി നിൽക്കുന്നത്.