നെയ്യാറ്റിന്‍കര: ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്. മരണം സംഭവിച്ചതിന് ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളോ വിഷം ഉള്ളിൽ ചെന്ന സാഹചര്യമോ ഇല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞതിനു ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. വിഷാശം ഉണ്ടോയെന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.